Sunday, May 30, 2010

കാട്ടുകുരിഞ്ഞിയുടെ വിലാപം

ആആആആആആആആആആആആആആആആആആആആആആആആആഅ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആഅ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആഅ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ
ആആആആആആആആആആആആആആആആആആആആആആആആആ ആആആആആആആആആആഅ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ
ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ
ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആഅ
ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ
ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആഅ ആആആആആആആആആആആആആആആആആആആആആആആആആആആ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആഅ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആഅ ആആആആആ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ മുറിവുകള്‍ വേദനിക്കുന്നു
ഞാന്‍ സ്വയം ഉണ്ടാക്കിയെടുത്ത
വലിയ മുറിവുകള്‍
ഇതില്‍ പിഴിഞ്ഞോഴിക്കാന്‍ മരുന്ന് തേടി..................

മരണ കമ്പളം എനിക്ക് തരൂ കാലമേ.................
അസഹ്യത എന്നെ ചൂഴെന്നെടുക്കും മുന്‍പേ
ഈ മുറിവിലെ പുഴുക്കള്‍ അറിച്ചച്ചരിച്ചു
പുറത്തിറങ്ങും മുന്‍പേ...
മരണ കമ്പളം തരു കാലമേ .....................
ദിഗന്തം പൊട്ടുമാര് ഉച്ചത്തില്‍ ...
അലറുന്നു ഞാന്‍
എവിടെയോ ശബ്ദം തടഞ്ഞു നില്‍ക്കുന്നു.........................

Friday, May 28, 2010

യാത്ര ..................ആകുന്നവള്‍

തീമഴയാണ്.................

എന്നോ ഏറെ സ്നേഹത്തോടെ പുല്‍കി ഉറക്കിയ

മഴയുടെ സ്വാന്തനത്തിനും അപ്പുറം

എന്‍റെ ദുഃഖങ്ങള്‍ യാത്ര ചെയ്തിരിക്കുന്നു..

വാക്കുകളില്‍ എന്‍റെ ആയുസ് പിടഞ്ഞു മരിക്കുന്നു.......

തുറന്നു പറച്ചിലുകളില്‍ എനിക്ക് എന്നെ നഷ്ടപെട്ടിരിക്കുന്നു..........

മലയുടെ ഉന്നതങ്ങളില്‍ നിന്നും വീണുപോയ കുഞ്ഞികിളിയുടെ

രോദനം പോലെ.........

എന്‍റെ ശബ്ദം കാറ്റിന്‍റെ കൈയില്‍

അപ്പൂപ്പന്‍ താടി പോലെ............ ഞാന്‍ പറന്നു നടക്കുന്നു.

ഞാന്‍ എന്നെ കൈവിടുകയാണ്....................................

ഭാരമില്ലാത്ത അവസ്ഥ എന്നില്ലേക്ക് സന്നിവേശിക്കുന്നു................................

Monday, May 24, 2010

അടിമ ചങ്ങല

ചങ്ങല ആണ് ജീവിതം...................
ആരൊക്കെയോ ചേര്‍ന്ന് .............
ചാര്‍ത്തി തന്ന വന്യമായ ചങ്ങല.......
ഞാനും നീയും ഇതിലെ കണ്ണികളാണ്........
പൊട്ടുംതോറും ഈയം ചേര്‍ത്ത്
വിലക്കി ബലപ്പിക്കുന്ന തടിയന്‍ ചങ്ങല ....



കമ്പോളത്തിലെ നല്ല അടിമ കൂടി ആണ് ഞാന്‍ ....
ചങ്ങല ഇട്ട കുനാത്ത അടിമ
സുന്ദരമായ കമ്പളം പുതപ്പിച്ച അടിമ.........
കംപളതിനടിയിലെ വടുക്കള്‍ വല്ലാതെ
നീരിക്കൊണ്ടിരിക്കുന്നു...................
എങ്കിലും ചിര്ക്കാതെ വയ്യ....................
കവിള്‍ത്തടങ്ങള്‍ വലിഞ്ഞു വേദനിക്കുന്നു...............
ചിരി അസഹനീയമാണ്...................
ഉള്ളില്‍ ചിരിക്കാതെ പുറത്തു ചിരിക്കേണ്ടി വന്നവള്‍ .........
നിറമുള്ള കമ്പളത്തില്‍ ചങ്ങല പുറത്തു കാട്ടാതെ ....
നിറഞ്ഞടെണ്ടി വന്നവള്‍ ........................
അത് കൊണ്ട് തന്നെ.............
ചങ്ങലകന്നികള്‍... കിലുങ്ങുന്ന ഈ ജീവിതം
നീ വില്‍ക്കുന്നതിനു മുന്‍പ്...................
എനിക്ക് ............. സ്വയം.......... വിട്ടു പോകണം ............
എന്നെ തിരിച്ചറിയാത്ത ...................
എന്‍റെ ഇടങ്ങളില്‍ നിന്ന്.....................

വേര്‍തിരിവ്

ദിവസമായിരുന്നു ഞാന്‍
രാത്രിയും പകലും ചേര്‍ന്ന ദിവസം..
ദേഹവും ദേഹിയും ഇഴ ചേര്‍ന്ന പോലെ.....
പിരിയാതെ പോയ നല്ല ദിവസം.
സൂര്യനെയും ചന്ദ്രനേയും ഒരു പോലെ ചേര്‍ത്ത് വച്ച
എന്‍റെ നാള്‍വഴികള്‍ ............
താമരയും ആമ്പലും സ്വപ്നങ്ങള്‍ താലോലിച്ച ..
എന്‍റെ ദിവസങ്ങള്‍.....
ഇന്നോ...................
ഇഴപിരിയലിന്റെ കാലമാണ്
പകലിനെയും രാത്രിയെയും ഇഴപിരിച്ച ...
എന്‍റെ ജീവന കാലം......
ആരെ ഞാന്‍ തെരഞ്ഞെടുക്കണം............
രാവിനെയോ പകലിനെയോ.............
നിശബ്ദമായ പകലുകള്‍ നല്‍കി നീ എന്നെ ത്രിപ്തയക്കുന്നു
കണ്ണിലെവിടെയോ കാണാതിരിക്കുന്ന പ്രണയം
തേടി...
അസ്തമനം വരെ ഞാന്‍ അലഞ്ഞു നടക്കയാണ്‌....
രാവില്‍ ...
ആരോ ചെര്‍ന്നലിയുന്ന ശ്വാസത്തിന്റെ ചൂരും പേറി
തിരികെ എത്തുമ്പോള്‍
എന്‍റെ തേടല്‍ വെറുതെ ആകുന്നു........
കണ്ണില്‍ പോലും തെളിയാതെ ........ഞാന്‍ ....
കല്ലാകണം എനിക്ക്...
പകലിനെയും രാത്രിയും തിരിച്ചറിയാത്ത കല്ല്‌....................................
മനസ്സും ശരീരവും മരവിച്ച ......... വെറും കല്ല്‌.......................
മരണത്തിന്റെ തണുപ്പിലേക്ക്..............
മെല്ലെ .................
ഇഴപിരിയാത്ത സത്യത്തിലേക്ക്.................................
പകലിനെയോ രാത്രിയെയോ..................... വേര്‍തിരിക്കാത്ത
സുന്ദരമായ തണുപ്പിലേക്ക്............................


Tuesday, May 18, 2010

വിലപേശലുകള്‍.

എവിടെയും വിലപേശലുകള്‍ ആണ്.

എന്തോ നേടാനുള്ള വിലപേശലുകള്‍

ബന്ധങ്ങളുടെ നിലനില്പ് തന്നെ

വിലപെശലുകലില് തൂങ്ങി ആടുന്നു

മനസ് ... ഒരു മായികം മാത്രമാണ്.

രക്ഷപെടാന്‍ വേണ്ടി മനുഷ്യന്‍ കണ്ടെത്തിയ ..

സങ്കല്പ അവയവം...

ഒരു പരിശോധനയ്കും ........

പിടികൊടുക്കെണ്ടല്ലോ..............

മനസ്സില്‍ മുളപോട്ടുന്നതെന്തും സങ്കല്‍പം ആയിത്തീരുന്നു.

വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതും എല്ലാം സങ്കല്‍പം മാത്രം.

നിന്‍റെ പ്രണയവും മനസിന്‍റെ മാത്രം സൃഷ്ടി അല്ലെ.

പ്രാണനില്‍ തൊടാതെ രക്തത്തില്‍ ചേരാതെ

മനസ്സില്‍ മാത്രം താലോലിച്ചു വച്ച പ്രണയം.

അതുകൊണ്ട് തന്നെ ഒരു പച്ച മഷിത്തണ്ട് മാത്രം

ചേര്‍ത്ത് നീ എന്നെ മായ്ക്കുന്നു........

ഇവിടെയും വിലപേശലുകള്‍ ആണ്...

മിഥ്യയും സത്യവും തമ്മിലുള്ള വിലപേശലുകള്‍............................

ഇത് ...മിധ്യയുടെ കാലമാണ് .......

ഈ കാലത്ത് തോല്‍ക്കേണ്ടത് ഞാന്‍ മാത്രവും........................

ചീവീടുകള്‍

ബാല്യം മുതല്‍ എന്റെ രാവുകളില്‍
നീ എന്നൊപ്പം കരഞ്ഞു വളര്‍ന്നു.
കൌമാരത്തില്‍ എന്റെ ഭയവിഹ്വലതകളെ
പാരമ്യത്തില്‍ എത്തിക്കാനും നിനക്കായി
യോവ്വനത്തില്‍ ആരോ പാകിയ സ്വപ്നങ്ങളില്‍
ഒരു പിന്നണി സംഗീതമായി നീ നിന്നു.
ഇന്ന്
എന്‍റെ ജീവന്‍ പോലെ അലിഞ്ഞു ചേര്‍ന്നവന്‍
ഏതോ മല കയറിപോകുംപോഴും
ഓരോ ചുവടിലും
എനിക്കവന്‍ അന്യവല്‍കരിക്കപെടുംപോഴും
പിന്നണിയില്‍ ഞാന്‍ കേട്ടത്
നിന്റെ സംഗീതമായിരുന്നു..
പക്ഷെ ഇവിടെ ..........
എനിക്ക് നിന്‍റെ ശബ്ദത്തെ ........
വല്ലാതെ വെരുക്കെണ്ടിവരുന്നു....
എന്‍റെ സ്വപ്നങ്ങളെ പൊട്ടിപോയ ...പട്ടം പോലെ
എവിടെയോ ഉപേക്ഷിക്കെണ്ടിവരുമ്പോള്‍....
നിന്‍റെ സംഗീതം....... എനിക്ക്.. ഒരു ബാധ്യത ആകുന്നു.......................

Sunday, May 9, 2010

സ്വപ്നത്തില്‍ ജനിച്ചവന്‍............................

സ്വപ്നത്തില്‍ ജനിച്ചു
സ്വപ്നത്തില്‍ വളര്‍ന്നു
സ്വപ്നത്തില്‍ മാത്രം
എനിക്ക് തണലായി നിന്ന്
വാര്‍ധക്യത്തില്‍ രക്ഷകനകുമെന്നു
സ്വപ്നം കണ്ടു
ആ സ്വപനത്തില്‍ തുളുമ്പി ഒഴുകുമ്പോള്‍
മുലപ്പാല്‍ ചുരന്നു കുളിരണിഞ്ഞു ഞാന്‍ കിടക്കുമ്പോള്‍
അറിയാതെ നനവ്‌ പടരുമ്പോള്‍
ചിതയില്‍ തീ പകര്‍ന്നു
നീര്കുടം പൊട്ടിച്ചവന്‍
എനിക്ക് മോക്ഷ്മര്‍ഗം തന്നതെന്നോര്‍ത്തു
സായൂജ്യമടഞ്ഞു നിവരുമ്പോള്‍
വിറയാര്‍ന്ന കൈവിരലാല്‍ തട്ടി ഉണര്‍ത്തി
അവള്‍ ചോദിച്ചു
സ്വോപ്നം കണ്ടു ഉറങ്ങുന്നുവോ
ഉണരുക ചോര പുരണ്ട തുണികള്‍ മാറ്റട്ടെ...
വയറില്‍ നിന്നൊരു ഗോളം നെഞ്ചില്‍ വന്നു തട്ടി
പിന്നെ അത് കണ്ണിലൂടെ പടര്‍ന്നോളിക്കുംപോള്‍
അറിയുന്നു ഞാന്‍ ....
ചോരപടര്‍പ്പായി നിറഞ്ഞത്‌ അവനാണ്....
ഒരു സ്വപ്നം പോലെ നിറഞ്ഞു മാഞ്ഞു പോയവന്‍............
എന്റെ ................പ്രിയപുത്രന്‍...............................

Monday, May 3, 2010

വാടകവീട് ........

വീടാണ് ഞാന്‍ ......
നീ ഏറെ സ്നേഹിച്ച നിന്‍റെ വീട്
മിഴികൊണില്‍ എവിടെയോ സ്നേഹം ഒളിപ്പിച്ചാണ്‌
നീ വന്നെത്തിയത്
നിന്നിലേക്ക്‌ ചേര്‍ത്ത് നിര്‍ത്തിയും
എന്റെ ഭിത്തികളില്‍ മുഖം അമര്‍ത്തിയും..
എവിടെയൊക്കെയോ
നീ എന്നിലേക്ക്‌ കുടിയേറി
നിനക്ക് വേണ്ടി മാത്രമായി തൊടിയിലെ
പൂചെടികളില്‍ വസന്തത്തെ
ഞാന്‍ ആനയിപ്പിച്ചു
കവുങ്ങിന്‍ തോപ്പിനെയും
മന്ക്കൂട്ടങ്ങളെയും
നനപ്പിച്ച്‌....കണ്ണിനും കാതിനും
തണുപ്പേകി
മേല്കൂരകളില്‍ കണ്ണ് പാകി
നീ കിടക്കുമ്പോള്‍ നവോടയെ പോലെ ഞാന്‍ നിനക്ക്
മുന്‍പില്‍ നിന്ന്
എപ്പോഴൊക്കെയോ നിന്‍റെ ചുണ്ടിലെ പുഞ്ചിരി
എന്റെ ഭിത്തിയകുന്ന കവിള്‍ത്തടങ്ങളില്‍
മുല്ല പൂമണം പോലെ തഴുകി പോയി
നിന്‍റെ കൃഷ്ണമണികള്‍ എന്നോട് എപ്പോഴെക്കെയോ
മൌനം ചേര്‍ത്ത് പറഞ്ഞതെല്ലാം
കുളിരോട് വയിചെടുക്കുകയായിരുന്നു ഞാന്‍ ....
ശാന്തമായ നിന്‍റെ ശരീര ചലനങ്ങളില്‍
അപൂര്‍വമായ ചടുലത
കണ്ടപ്പോഴും .......
എല്ലാം ഒതുക്കി നീ നെടുവീര്‍പ്പിടുമ്പോള്‍ ....
ആ ശ്വാസത്തെ എന്റെതക്കി സ്വയം ലയിക്കുംപോഴും
അറിഞ്ഞിരുന്നില്ല ഞാന്‍ നിന്‍റെ പടിയിറക്കം
സ്വന്തമെന്ന പദത്തിന് ഊന്നല്‍ നല്‍കി
ആരോടോ ഏറെ പറയുമ്പോള്‍
തിരിച്ചറിയുന്നു ഞാന്‍
വാടകവീടാണ് ഞാന്‍ ......
വാടക വീടിനു എന്തിനാണ് സ്വോപ്നങ്ങള്‍ ....
എല്ലാവരും എത്തുന്നത്‌
എത്രയും പെട്ടെന്ന് ......
കൊഴിഞ്ഞു പോകാനാണ് .....എങ്കിലും
എന്റെ താമസക്കാര നിന്നെ ഏറെ സ്നേഹിച്ചു പോയി ഞാന്‍ .....
ഇനിയും ആര്‍കും കൊടുക്കാന്‍ സ്നേഹത്തെ ബാക്കി വയ്ക്കാതെ .......
ഇത് നീ അറിഞ്ഞിരുന്നുവോ എന്തോ...........................