Friday, December 28, 2012

vikasanam........... 
പഠിക്കാന്‍ തുടങ്ങിയ കാലം മുതല്‍ നമ്മുടെ രാജ്യം developing  country  എന്ന് കേട്ട് തുടങ്ങിയതാണ് ..വര്‍ഷങ്ങള്‍ ഒരു പാട് ഓടിയിട്ടും അതിനു മാറ്റമില്ല അപ്പോഴാണ് അറിഞ്ഞത് എനിക്ക് മുന്‍പേ പഠിച്ചവരും .ഇപ്പോള്‍ പടിക്കുന്നവരും ഇങ്ങനെ തന്നെ പഠിച്ചു കൊണ്ടേ ഇരിക്കുന്നു ...എങ്ങനെ വികസിത രാജ്യമാകം. 
ഉത്തരങ്ങള്‍ നമുക്ക് അക്കമിട്ടു തന്നെ എഴുതി തുടങ്ങാന്‍ പറ്റും .ജനസംഖ്യ കുറയ്ക്കണം .തൊഴില്‍  രാഹിത്യം ഇല്ലാതാക്കണം , വിദ്യാഭ്യാസം എല്ലാവര്ക്കും കിട്ടണം  ..പുതിയ വ്യവസായ നയങ്ങള് രൂപവല്‍ക്കരിക്കണം ..പോരെ ഇനിയും പഴയ പല്ലവി പാടണോ ഇതൊക്കെ നമ്മുടെ രാജ്യത്തു നടപ്പിലക്കിയില്ലേ എന്നിട്ടും എന്തുകൊണ്ട് നമ്മുടെ രാജ്യം വികസിത രാജ്യമായില്ല ..അതിനു ആദ്യം ചെയ്യേണ്ടത് ചില  ഒഴിവാക്കലുകള്‍ ആണെന്ന് ഞാന്‍ പറയും. ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ വിട്ടു കളയുന്ന ചില സംരഭന്ഗ്ങ്ങള്‍  ഏറ്റെടുക്കുന്ന  സംസ്ഥാനങ്ങളും ഉണ്ട്. അവിടെയൊക്കെ എന്തിന്റെ പേരില്‍  ഭരണാധികാരിയെ കുറ്റം പറഞ്ഞാലും അവിടെ  നടക്കുന്ന വികസനത്തെ കാണാതിരിക്കാന്‍ ആവില്ല .പക്ഷെ ഇന്ത്യയെ ഒരു ശരീരം ആയി കണ്ടാല്‍ അതിലെ കണ്ണ് മാത്രം അല്ലെങ്കില്‍ കൈ മാത്രം വളര്‍ന്നിട്ടു എന്ത് കാര്യം എന്ന് ചോദിച്ചേക്കാം  .ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തിന്റെയും കാര്യങ്ങള്‍ പറയാന്‍ ഉള്ള അറിവ് പരിമിതം ആയതു കൊണ്ട് നമ്മുടെ  സംസ്ഥാനത്തെ കുറിച്ച് പറയാം .പഞ്ച വദ്യതിന്റെയും  ഗജവീരന്മാരുടെയും ഉച്ചഭാഷിനിയുടെയും അകമ്പടിയോടെ ഉത്ഘാടനം ചെയ്യപെടുന്ന പല വികസനോന്മുഖ പരിപാടികളും രണ്ടു നാലു ദിനം കൊണ്ട് മുദ്രാവാക്യത്തില്‍ മുങ്ങി താഴുന്ന ഏറ്റവും സങ്കടകരമായ അവസ്ഥ. സത്യം പറഞ്ഞാല്‍ ഉത്ഘടനതിനു വന്ന ആന ഇട്ട പിണ്ഡത്തിന്റെ പച്ച മാറുന്നതിനു മുന്പ് തന്നെ അതിനെതിരെ കാഹളങ്ങള്‍ മുഴങ്ങി തുടങ്ങും .അതിനു ഒരു കൊടിക്കാരും മോശമല്ല. ..ഒരിടത് വികസനത്തിനുള്ള ചര്‍ച്ച തുടങ്ങുമ്പോള്‍ മറുവശത്ത് അതിനെതിരെ ധര്‍ണ  നടത്താനുള്ള  ചര്‍ച്ചയും കൊഴുക്കും. ഒന്നുമില്ലെങ്കില്‍ ഉത്ഘടനതിനു ക്ഷണിച്ചതില്‍  ആരെയെങ്കിലും ഒഴിവാക്കി എന്ന് പറഞ്ഞു എങ്കിലും ഒരു കൂവല്‍ ഉറപ്പാക്കും .കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മുടെ കൊച്ചു കേരളത്തില്‍ വരും വരും എന്നു പറഞ്ഞു എന്നിട്ട് വരാതെ പോയ അല്ലെങ്കില്‍ വരും വരാതിരിക്കില്ല എന്നൊക്കെ പറഞ്ഞു നില്‍ക്കുന്ന കുറെ വികസന പരിപാടികളൊക്കെ ഒന്ന് നടന്നു കിട്ടിയാല്‍ ഒരു പക്ഷെ ഇന്ത്യയിലെ ഏറ്റവും വികസനമുള്ള സംസ്ഥാനം  നമ്മള്‍ ആകും .പക്ഷെ അതിനു നമ്മള്‍ സമ്മതിക്കില്ല ..ചില വാദികള്‍ ഇവിടെ ഉണ്ടെന്നു അറിയുനത് തന്നെ ഇങ്ങനെയുള്ള ഒരു ചര്‍ച്ചയ്ക്കു എതിരെ പത്ര സമ്മേളനം  നടക്കുന്ന്പോഴാണ് .മഴയത് ഇറങ്ങുന്ന ഈയംപാറ്റകളെ പോലെ ഒരു പ്രളയം ആണ് പിന്നെ ...എന്നെങ്കിലും പടല പിണക്കങ്ങളും ചില വ്ര്തികെട്ട മുടന്തന്‍ നയങ്ങളും മാറ്റിവച്ചു നമ്മുക്ക് വികസനം നേടിയെടുക്കണം, നമ്മുടെ നാടിനു ഐശ്വര്യം  വേണം  എന്ന് വിചാരിക്കുന്ന ഒരു സമൂഹം ഉണ്ടായാലേ  എല്ലാത്തിനും വ്യതാസം ഉണ്ടാകു. നമുക്ക് തെറ്റുകള്‍ ചൂണ്ടികാട്ടാം .പക്ഷെ തെറ്റ് മാത്രമേ  കണ്ടുപിടിക്കൂ  എന്നാ വാശി ഇനിയെങ്കിലും നമുക്ക് വേണ്ടിഉപേക്ഷിച്ചു കൂടെ ?

Thursday, December 27, 2012


പനയോലയ്ക്ക് കൂട്ടു പോയ എഴുത്താണി
ഏതോ നിലവറയ്ക്കുള്ളില്‍
കണ്ണും മിഴിച്ചിരുന്നു ..
അക്ഷരങ്ങള്‍ മനസ്സില്‍ കുരുങ്ങിയ
എന്നെപോലെ
മുഖമില്ലാതെ പ്രതികരിക്കുമ്പോള്‍ സ്വത്വം 
നഷ്ടമാകുന്നപോലെ 
അതിനാല്‍ മറ വേണ്ടെനിക്ക് 
ആരവമിതില്‍ പങ്കു ചേരുവാന്‍

നിമിഷത്തില്‍ പത്തു വീതം
മരണം ഘോഷിക്കപെടുമ്പോള്‍
വിറങ്ങലിക്കുന്നു വിചാരമുള്‍പ്പടെ
നിഴലിനെക്കാളും അരികില്‍
മൃതിയൊച്ച കേള്‍ക്കുന്നുവോ

പുതിയ പാഠം

കിളികള്‍ സ്വര്‍ഗതോപ്പിലായിരുന്നു
ഇണങ്ങിയും പിണങ്ങിയും
വേടന്‍ ഇത്തവണ അമ്പെയ്തില്ല
പകരം വലയെറിഞ്ഞു
ഒരു കിളിക്കായി
ചിറകു വെട്ടി കൂട്ടിലിടാന്‍
ഇണക്കിളി വലയിലേക്ക്
വീണു കൊടുത്തു
പോകുന്ന വഴിയില്‍
ഷാപ്പിലെ അടുക്കളയില്‍
ഒരു കിളി മുളക് പുരണ്ടു

ചിറകുകള്‍ ചെവി ചൊറിയാന്‍
പാകത്തില്‍ നിരന്നു കിടന്നു

കൂട്ടിലെ കമ്പിക്കിടയിലൂടെ
ആകാശം നോക്കി മറുകിളി ഇരുന്നു
കരയാതെ ...
കരഞ്ഞാല്‍ കേള്‍ക്കാന്‍
ആകാശം മാത്രം

അപ്പോളകലെ
വറുത്ത കിളിഇറച്ചിയുടെ
പാട്ടുപാടി വേടന്‍ നാവു നുണയുന്നുണ്ടായിരുന്നു

അതിര്

വേലി പരുത്തിയും ചെമ്പരത്തിയും
ഇഴചേര്‍ന്നു നിന്ന നമ്മുടെ അതിരിനെ
മുള്ളുകംബികൊണ്ട് നീ
സുരക്ഷിതമാക്കുംപോള്‍
വലിയ സര്‍വേക്കല്ലുകള്‍
പാകി നിര്‍ത്തുമ്പോള്‍
മുള്ളു കൊണ്ടത്‌ എന്റെ മനസിനാണ്
കൂലിവാങ്ങി തൊടികടന്നു
പോകുന്നവന്റെ കത്തി നോക്ക്
അതിലിപ്പോഴും അരിഞ്ഞു തള്ളിയ
പച്ചപ്പിന്റെ മണം
നീ മനസിലാക്കാതെ പോയ
എന്റെ മനസിന്റെ മണം
അടയാളങ്ങളില്ലാത്തവളുടെ അവസാന ഗന്ധം.



എന്നെ തടുക്കാന്‍ ആയിരം 
അമ്പുകള്‍  നീ തേടുമ്പോള്‍ 
ഇനിയും അറിയാത്തതെന്തു  നീ 
നിന്നിലെക്കുള്ള എന്റെ വേരോട്ടം 

Saturday, December 22, 2012


വഴി.
വഴിയുടെ ആദ്യംഞാനും 
എന്റെ  ഹൃദയവും മാത്രമായിരുന്നു 
കരഞ്ഞും ചിരിച്ചും പരിഭവിച്ചും 

വഴിയുടെ ഏതോ പകുതിയില്‍ വച്ച് 
ഒരു ഹൃദയം വന്നു 
 പതിയെ എന്റെ ഹൃദയത്തോട് 
ചേര്‍ന്ന് നിന്ന് മൃദുവായി തലോടി 
അടിത്തട്ടില്‍ ഒളിചിട്ടിരുന്ന 
സങ്കട കടലിനെ ശാന്തമാക്കി 
എന്റെ തീരമായി 

വഴിയുടെ മുക്കാല്‍ ഭാഗമായി 
ഹൃദയം മൌനത്തിലേക്ക്‌ പോയി 
ചെറിയ കല്ലുകളും വലിയ കല്ലുകളുമായി 
പേമാരി  പെയ്യുകയായി 
മറനീക്കി സങ്കടക്കടല്‍ എന്നെ വിഴുങ്ങി 

വഴിയുടെ അറ്റത്താണ് ഞാന്‍ 
എന്റെ ഹൃദയം  കടലിലേക്ക് 
താഴുമ്പൊഴും കാത്തു നിന്നു 
അടയാളമുള്ളിടതെക്ക് തിരക്കിട്ട് പോകുമ്പോഴും 
നിന്റെ യാത്ര  പറച്ചിലിനായി 
അതിലൂടെ ആ നനുത്ത ശബ്ദത്തിനായി 

Wednesday, December 19, 2012

apeksha

ദൈവമേ അങ്ങയോടരപെക്ഷ 

ഇനി പെണ്ണിന് മുലകള്‍ വേണ്ട
യോനിയും 
അതും കൂടി ആണിന് കൊടുത്തേക്കു 
സ്വയം ഭോഗിച്ചു തീര്‍ക്കട്ടെ 
കാമ ദാഹികള്‍ 

Tuesday, December 18, 2012


ബലാല്‍സംഗം 

ബലാത്സംഗ വാര്‍ത്തകളില്‍ 
രുചിക്കുന്ന ലോകമേ നീ അറിഞ്ഞോ 
ഇന്ന് ഒരു നാവില്‍ നിന്ന് 
പലര്‍ ഇറങ്ങി വന്നു 
എന്റെ മനസിനെ ബലാല്‍സംഗം ചെയ്തു 
പ്രണയത്തിന്റെ ചൂരില്‍ നിന്ന മനസ് 
ചോരയുടെ  ചൂരിലേക്കു 
പതറി വീണിരിക്കുന്നു 

Friday, December 14, 2012


പ്രണയത്തിന്റെ ഓളം. 

ഓളങ്ങള്‍ തീരത്തോട്  
മുട്ടിയുരുമ്മി ചിരിക്കുമ്പോള്‍ 
എന്നിലും പ്രണയത്തിന്റെ  
ലഹരി ചുവക്കുന്നുണ്ടായിരുന്നു 
ആ ഉപ്പിന്റെ നനവില്‍ 
നിന്നിലെ ഉപ്പു ആവോളം 
അറിഞ്ഞതിന്റെ ഓര്‍മ്മകള്‍ 
ലാസ്യം പകര്‍ന്നു. 
ദേശാടന പക്ഷികള്‍ വരിയായി
കൊക്കുരുമ്മി പായാരം പറയുമ്പോള്‍ 
കടല്‍കാക്കകള്‍ മുങ്ങാം കുഴി 
ഇട്ടു നിവരുംപോഴൊക്കെ 
ഞാന്‍  തേടിയത് നിന്റെ മുഖമായിരുന്നു 
മണ്ണില്‍ മുഖം പൊത്തി  
കടലിന്റെ ആരവം ഒളിപ്പിക്കുന്ന 
കക്കയെ കൈക്കുള്ളിലാക്കി 
ഞാന്‍ മടങ്ങുമ്പോഴും  
നെഞ്ചില്‍ നീ വല്ലാതെ  കുറുകുന്നുണ്ടായിരുന്നു 
പ്രണയാതുരനായി 

Tuesday, December 11, 2012


എന്‍റെ  മനസ്‌ 

നരച്ചു കിടക്കുന്ന ആകാശത്തിന്റെ ഭാവമാണ് 
എന്റെ മനസിന്‌ .
മഴവെള്ളത്തിന്റെ രുചിയാണ് 
എന്റെ മനസിന്‌.
മണലാരണ്യത്തിലെ പശിമയില്ലാത്ത 
മണ്ണ് പോലെയെന്റെ മനസ് 
ചാവുകടല്‍ പോലെ 
അനാഥ മാണെന്‍  മനസ് 
ജീവന്റെ തുടിപ്പിനായി പരീക്ഷണങ്ങള്‍ 
പേറുന്ന ചൊവ്വയെ പോലെന്‍ മനസ് 
ഓര്‍മ്മയുടെ കൊങ്ങലുകള്‍ 
അഴുകി തുടങ്ങിയ കല്പവൃക്ഷം പോലെന്‍  മനസ്‌ 

Monday, December 10, 2012


കലാപം 
അക്ഷരങ്ങള്‍ പച്ചയ്ക്ക് കത്തുകയായിരുന്നു. 
എന്നിട്ടും 
ഞാന്‍ എല്ലാം ഊതികെടുത്തി.
വാരികൂട്ടി  പുറത്തേക്കെറിഞ്ഞു 
തണുത്ത വെള്ളം കൊണ്ട് തറ കഴുകി 
തറയില്‍ നിന്നുയര്‍ന്നോര ചൂടിനെ 
ആട്ടിയകറ്റി 
അപ്പോഴേക്കും നിന്റെ ചുവടു കേള്‍വിക്കരികില്‍ 
കണ്ണിലേക്കു നോക്കിയപ്പോള്‍ കണ്ടത് മിന്നുന്ന പന്തം 
ഞാന്‍ വാരിയെറിഞ്ഞ അക്ഷരങ്ങള്‍ 
ചെന്ന് വീണത്‌ ആ മനസിലെക്കയിരുന്നു 
കണ്ണീരില്‍ പോലും മടക്കമില്ലാത്ത 
ഒരിരങ്ങിപോക്ക് 


ഊഴം 

കവിത ജനിച്ചു 
കവി ചിരിച്ചു 
വായനക്കാരന്‍ കീറി മുറിച്ചു 
കവി കരഞ്ഞു 
പിന്നെ  മരിച്ചു 
നെഞ്ച്പൊട്ടി കവി ത  കരഞ്ഞു 
ചീഞ്ഞു നാറി  മരിച്ചു 
ആരും അറിഞ്ഞില്ല 
കാരണം
വായനക്കാരന്റെ മുന്നില്‍ 
അടുത്ത കവിതയും കവിയും 
ഊഴം കാത്തു കിടന്നു  

മരണപത്രം 

ഇന്നലെ കൊല്ലപെട്ടത്‌ അക്ഷരങ്ങളാണ് 
അവയിലൂടെ പ്രണയവും 
ശ്വാസം പിടഞ്ഞു കീറി പറിഞ്ഞു 
മനസിനെ പോലും മരവിച്ചു 
അക്ഷരങ്ങള്‍ കൊല്ലപെട്ടു .
ചിത ഇനിയും ആറിയിട്ടില്ല 
ആളൊഴിഞ്ഞു .
..മൂകത ബാക്കിയാക്കി 
അകത്തെ മുറിയില്‍ ഞാനുണ്ട്
എന്നും അക്ഷരങ്ങളില്‍ മാത്രം തണുപ്പു കണ്ടവള്‍ 
പ്രണയത്തില്‍ മാത്രം സുരക്ഷിതയായവള്‍ 
ഇനി ....
നീ ഇല്ലാതെ എന്ത് ഞാന്‍ .....
നിന്റെ നിഴലില്‍ ആയിരുന്നല്ലോ
എന്റെ ജീവിതം ...

Sunday, December 9, 2012


ആര്‍ത്തി 

ബാല്യത്തില്‍ നിന്ന്  കൌമാരത്തിലേക്കും 
 പിന്നെ യൌവ്വനത്തിലെക്കും  
ആര്‍ത്തി  പിടിചോട്ടമായിരുന്നു 
ഇപ്പോഴും ആര്‍ത്തിയാണ് .....
പക്ഷെ മുന്നിലെക്കല്ല 
പിന്നിലേക്കോടുവാന്‍ 
പവിഴ മല്ലിയുംകുള മാങ്ങയും 
താമരതണ്ടും ശീമ നെല്ലിയും 
സ്വന്തമാക്കിയിരുന്ന ബാല്യത്തിന്റെ ഗന്ധം 
പ്രണയത്തിന്റെ ഊഷരതയില്‍ 
കാറ്റിനോട് പോലും ചിരി പകര്‍ന്ന 
കൌമാരത്തിന്റെ ഗന്ധം   
അവയെല്ലാം മറന്നു രാമച്ചത്തിന്റെ 
ഗന്ധം നുകരാന്‍
ഋതു ശാട്യം   പിടിക്കുമ്പോള്‍ 
ആര്ത്തിയാവുന്നെനിക്ക് 
ഒന്ന് തിരിച്ചു നടക്കുവാന്‍   


 

Saturday, December 8, 2012


സുരക്ഷ 

എനിക്ക് വേണ്ടത് കാമം 
ചുഴിയാത്ത  ഒരു നോട്ടമാണ്
അംഗ വടിവ് അളക്കാത്ത 
മാംസളത  കൊതിക്കാത്ത 
അശ്ലീലം ചൊരിയാത്ത 
നിഴലിനെ പ്രാപിക്കാത്ത 
ഞാന്‍ അറിയാതെ മനസ്സില്‍ 
എന്നെ ഭോഗിക്കാത്ത  
നിന്റെ പ്രണയമാണ്
പ്രണയമെന്ന സുരക്ഷയാണ്  

Friday, December 7, 2012


 അളവുകോല്‍ 

എന്‍റെ  സമയവും നിന്‍റെ  സമയവും 
തമ്മില്‍ ഒന്നര നാഴിക വ്യത്യാസം 
അത്  കൃത്യം 
എന്നാല്‍ 
എന്റെ  സ്വപ്നങ്ങളും 
 നിന്റെ സ്വപ്നങ്ങളും തമ്മിലോ 
എന്റെ കാത്തിരിപ്പും 
നിന്റെ കാത്തിരിപ്പും തമ്മിലോ 
അവയുടെ ദൂരം അളവ്  യന്ത്രത്തിന്റെ 
മതിലും തകര്‍ത്തു ഓടികൊണ്ടേ ഇരിക്കുന്നു 



Thursday, December 6, 2012


ദൂരം.
പോയ കാലങ്ങളില്‍ എനിക്ക് നിന്നോട് മന്ത്രിച്ചാല്‍ 
മതിയായിരുന്നു 
അന്ന് നമ്മുടെ ഹൃദയങ്ങള്‍ക്ക്‌ നിഴലിന്റെ പോലും 
ദൂരമില്ല 
ഇന്നോ 
എന്റെ ഹൃദയത്തിനു നിന്നോട് വിളിച്ചു പറയേണ്ടി വരുന്നു 
എന്നില്‍ നിന്നും ഒരു പാട് അകലേക്ക്‌ 
നീ അവനെ കൊണ്ടുപോയിരിക്കുന്നു 
എങ്കിലും 
മണ്ണിനെ തേടിവരുന്ന മഴയുടെ ആരവം പോലെ 
മേഘങ്ങള്‍ തമ്മില്‍ പുണരുന്ന ഗര്‍ജ്ജനം പോലെ 
തീരത്തെ വാരിയെടുക്കുന്ന തിരയുടെ  ചിരിപോലെ 
എന്റെ ഹൃദയം മുറവിളികൂട്ടുന്നു 
എന്റെ ശബ്ദമായി 
ദൂരത്തെ വെല്ലു  വിളിക്കാനെന്നപോലെ 

Tuesday, November 27, 2012


അട്ടഹാസം 
ലോകം ആര്‍ത്തു അട്ടഹസിക്കയായിരുന്നു 
എന്റെ യാത്ര കണ്ടു 
അപ്പോഴും 
ഞാന്‍ നിന്റെ ചുമലില്‍ ചാഞ്ഞു കിടന്നു 
നീണ്ടു നിവര്‍ന്ന വഴിയില്‍ 
ഞാനും  നീയും മാത്രം

കാത്തിരിപ്പിന്റെ  വലിയൊരു പാത
വെട്ടിവച്ചു നീ മായുമ്പോള്‍ 
അട്ടഹസിക്കുന്ന ലോകത്തിനെ മറക്കാന്‍ 
എനിക്കുള്ള ആശ്രയം 
ഈ ഭാരമില്ലായ്മ മാത്രം 

Friday, November 23, 2012

ഉപായം 

ശരീരത്തിന്റെ കൂടില്‍ നിന്നും 
 മനസെന്ന പക്ഷി 
അലറി കരയുന്നു 
വല്ലാതെ  വേദനിക്കുന്നു പോലും 
ഉത്തരമോ  പൊട്ട കിണറോ
ഇല്ലാത്ത ലോകത്തില്‍ 
ഉപായങ്ങള്‍ തേടി നടന്നു ശരീരം 

Tuesday, November 20, 2012


യുദ്ധമേ നിന്നോട് ....

അക്ഷരങ്ങള്‍ പോലും വിറപൂണ്ടു നില്‍ക്കുന്നു 
ചോരകുരുതികളെന്‍ ചേതന തളര്‍ത്തുന്നു 
ദൂരെയേതോ മുനമ്പില്‍  തെറിച്ച ചോര 
ഇവിടെ എന്‍ മുഖമാകെ പടര്‍ന്നോലിക്കുന്നു

നക്ഷത്ര കുരുന്നുകളിലാകവേ 
കുഞ്ഞുണ്ണിയെ കണ്ടൊരെന്‍ നെഞ്ചിലേക്ക് 
തലപിളര്‍ന്ന് , കരള്‍ പിളര്‍ന്നു കുഞ്ഞുടലുകള്‍ 
തുറിച്ചു നില്‍ക്കുന്ന കൃഷ്ണമണികള്‍ 
വയ്യിനി ചാവേറ് കാണുവാന്‍  
ഈ  രാവിനു അറുതി  ആകുമ്പോള്‍ 
പടയൊരുക്കം നിലയ്ക്കുമായിരിക്കാം
പക്ഷെ  യുദ്ധമേ
നീ ചൂഴ്ന്നെടുത്ത എന്‍ അരുമകിടാങ്ങളെ
നീ തകര്‍ത്തെറിഞ്ഞ എന്‍ ഭാവി കുരുന്നുകളെ 
നീ തകര്‍ത്തെറിഞ്ഞ എന്‍ പ്രകൃതി  തുരുത്തിനെ
എല്ലാം   ഏതു രാവിന്
ഏതു പകലിനു തിരിചു നല്‍കാനാകും 

Saturday, November 17, 2012


തന്ത്രം 
തന്ത്രങ്ങളുടെ  നാരുകൊണ്ട്
നീ നെയ്തു തീര്‍ക്കുന്ന വലയില്‍ 
വേണമെങ്കില്‍ ഞാന്‍ കുരുങ്ങി കിടക്കാം 
പക്ഷെ  ആ വലയിലമര്‍ത്തി
നിനക്കെന്റെ മനസു അടര്‍ത്താന്‍ കഴിയണം 
നിന്നില്‍ നിന്ന്  
ഇല്ലെങ്കില്‍ 
ഞാന്‍ ഇനിയും നിന്നെ 
 നിഴലുപോലെ നിലാവുപോലെ 
മഴ പോലെ ഋതു പോലെ 
ഒക്കെ പ്രണയിച്ചു കൊണ്ടിരിക്കും 

Friday, November 16, 2012


പ്രദര്‍ശനം 
ആല്‍മരം പോലെ പടര്‍ന്നു തണലിട്ട 
എന്‍റെ പ്രണയത്തെ നീ ബോണ്‍സായി ആക്കി  
സ്വാതന്ത്രത്തിന്റെ കടലില്‍ പുളഞ്ഞ  
എന്റെ സ്വപ്നമാം മത്സ്യത്തെ  നീ 
ചില്ലിട്ട  അലങ്കാര കുപ്പിയിലുമാക്കി 
എങ്കിലും എന്റെ തിരയെയും
കാറ്റിനെയും നീ എവിടെ  പ്രദര്‍ശിപ്പിക്കും 

Friday, November 9, 2012


വാശി 

തിന്മ യുദ്ധം ചെയ്തതത് 
നന്മ യ്ക്കെതിരെ യാണ് 
മനുഷ്യന്‍ യുദ്ധം ചെയ്തത് 
പ്രകൃതിക്കെതിരെയും
എന്തിനെന്നു ഇപ്പോഴും അറിയില്ല 
പടവെട്ടിയും കുതികാല്‍ വെട്ടിയും 
നേടിയത് ആറടി മണ്ണില്‍ 
ചീഞ്ഞഴകുമ്പോള്‍..
ഓര്‍മ്മയില്‍ പോലും നന്മയുടെ കണിക 
മാറി നില്ക്കാന്‍ 
നീ വാശി പിടിചിരുന്നപോലെ 


   

Saturday, October 27, 2012

ദിന രാത്രങ്ങളായി ഒരു ഇരുപതു രൂപ നോട്ടു 
എന്നോട് വിതുമ്പുന്നു 
നിന്നെ നശിപ്പിക്കാന്‍ ഉഴിഞ്ഞു  വച്ചതാണ് എന്നെ ....
എന്തിനീ ജന്മം ....
മെല്ലെ ചിരിച്ചു ഞാന്‍ ...
ഒന്നും പറയാതെ ..

 

Thursday, October 25, 2012



യാത്ര മൊഴി 

ഇനി നാം തമ്മില്‍ ശേഷിക്കുന്നത് 
ഒരു യാത്ര  ചോദിപ്പിന്റെ 
അവസാന രംഗം മാത്രം.
കാരണം 
നിന്റെ ഓരോ ശ്വാസത്തിലും 
ആ യാത്ര മൊഴി ഞാന്‍ കാണുന്നു 

പണിപ്പുര 

നിന്റെ പുതിയ പുസ്തകത്തില്‍  
എന്റെ വരികളില്ല
നീ മാറാല നീക്കുന്നപോലെ എന്നെ 
തൂത്തു മാറ്റിയിരിക്കുന്നു .....
അറിയുന്നു ഞാന്‍ 
 നീ എന്നോ മുതലേ 
ഈ പണിപ്പുരയിലായിരുന്നു ...
ഞാനില്ലാതെ 
നിന്റെ പുതിയ പുസ്തകത്തിന്റെ 
അച്ചുകൂടം ഒരുക്കുന്ന ജോലിയില്‍ 

Sunday, October 21, 2012


നക്ഷത്രങ്ങള്‍ 

നിശ്ചലമായി കിടക്കുന്ന ആകാശത്തിന്റെ 
പറമ്പാകെ നക്ഷത്രങ്ങളെയും 
തേടിയായിരുന്നു എന്റെ ഇന്നത്തെ യാത്ര
അവിടെ എവിടെയോ  കണ്മിഴിക്കുന്ന നക്ഷത്രങ്ങള്‍ 
മെല്ലെ എന്നിലേക്കും  പിന്നെ എന്നില്‍ നിന്നും
 നീങ്ങുന്ന പോലെ 
പക്ഷെ 
പതിയെ ഞാന്‍ അറിഞ്ഞു 
അതെല്ലാം 
സ്വപ്നവും പേറി നീങ്ങുന്ന വന്നിറങ്ങുന്ന 
വിമാനങ്ങളുടെ കണ്ണുകള്‍  ആയിരുന്നെന്നു 
എനിക്കിപ്പോള്‍ 
നക്ഷത്രങ്ങളെ കാണാന്‍ കൊതിയാകുന്നു  

Saturday, October 20, 2012


പ്രണയ പുസ്തകം 

നിന്റെ പകലിന്റെ പുസ്തകത്തില്‍ 
ഇല്ലെനിക്കൊട്ടും ഇടം 
രാവിന്‍റെ പുസ്തകത്തിലോ 
യാത്ര ചോദിപ്പിന്റെ ഈരടികള്‍ മാത്രം 
പിന്നെ എവിടെയാണ് എനിക്കുള്ള ഇടം 
അതോ ആ പുസ്തകം നീ 
വഴികച്ചവടക്കാരന് വിറ്റു പോയോ ...
തിരഞ്ഞു നടക്കാം ഞാന്‍ പൊതു നിരത്താകവേ 
വേണമെനിക്കത് 
എന്‍ പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായി 
     

Friday, October 19, 2012


അറിയാതെ പോകുന്നവള്‍ 

നീ കടലാണ് 
വിശാലമായ കടല്‍ 
ഞാനോ 
ഏതോ ഗുഹയില്‍ നിന്നും '
പിറവിയെടുത്തു 
ഒഴുകി ക്ഷീണിച്ചു എത്തുന്ന 
ദുര്‍ഗന്ധിയാമൊരു പുഴ 
എന്റെ മനസിന്റെ ഒഴുക്കില്‍ 
ഞാന്‍ കണ്ടത് നിന്റെ ലോകം മാത്രം

നീയോ 
ആഴപരപ്പും ..പടര്‍ന്ന  ആകാശവും
വന്നെത്തുന്ന   കൈപ്പുഴകളും 
കൂട്ടത്തില്‍ ഈ ഞാനും..
എന്റെ ഒഴുക്ക്  നിന്നാലും നീ അറിയില്ല 
നിന്നിലെ ലോകത്തില്‍ നിന്നെന്നെ 
ഞാന്‍  മാഞ്ഞു തുടങ്ങിയിരിക്കുന്നു  

Thursday, October 18, 2012


ഒറ്റമരം 

മരുഭൂമിയിലെ  വന്‍ വെയിലില്‍ 
ഉരുകിപോയത് എന്റെ നെഞ്ചില്‍ 
ഞാന്‍ തണുപ്പിച്ചു സൂക്ഷിച്ച 
പ്രണയ കുളിരായിരുന്നു
എന്റെ നനവുള്ള സ്വപ്നങ്ങളുടെ
തളിര്‍ നാമ്പായിരുന്നു .
പച്ച മണ്ണിനെ തേടി പാഞ്ഞ വേരുകളായിരുന്നു
ഇന്ന്   
അങ്ങിങ്ങ് കാണുന്ന ഒറ്റമരം പോലെ ഞാനും 
വേരിലോഴുകുന്നത് ദുര്‍ഗന്ധം 
ചൂഴുന്നൊര ശിഷ്ടജലവും 
വന്നു പൊതിയുന്നത് ഉഷ്ണം ഉറയുന്ന കാറ്റും മാത്രം 

Wednesday, October 17, 2012


മൌനത്തിന്റെ ഗതി 

ഉടയാത്ത  കമ്പിളിയിട്ട്  ആകാശം 
 നീണ്ടു നിവര്‍ന്നുകിടക്കുന്നു 
നക്ഷത്രങ്ങളില്ലാത്ത  ആകാശം 
എന്റെ മനസുപോലെ ഇരുളടഞ്ഞു നില്‍ക്കുന്നു 
എന്നിലെ മൌനത്തെ ഭന്ജിക്കാന്‍
ഒരു  മേഘ തുണ്ടുപോലുമില്ലാതെ 
പെയ്യാന്‍ വരാത്ത മഴയെ കാത്തിരുന്ന 
എന്നിലെ വേഴാമ്പല്‍ 
വല്ലാതെ കരയുന്നു 
പക്ഷെ മൌനത്തിന്റെ കുടുക്കിലെവിടെയോ 
എന്റെ ശബ്ദം എന്നെ മറക്കുന്നു 
 

Sunday, October 14, 2012


മലാല .....നീ വരൂ 

ശബ്ദം ഉയര്‍ത്തിയാല്‍ വെടിയുണ്ടകള്‍ വരും 
പിടിച്ചിറക്കി തല തുളയ്ക്കും 
പിന്നെ 
ആയുസ്സ് ഞാണിന്മേല്‍ ആടും 
തോക്കുധാരികള്‍   ആര്‍ത്തു അട്ടഹസിക്കും  
എന്നാലും  മിണ്ടാതിരിക്കാന്‍   വയ്യ 
മിണ്ടുന്നവര്‍ക്ക് എന്നും ശത്രുപക്ഷം 

എന്നാലും നിന്നെ കൊല്ലാതെ പോയ 
ആ വെടിയുണ്ടയെ ഞാന്‍ സ്നേഹിച്ചു തുടങ്ങുന്നു 
രാജ്യത്തിന്‍റെ  നാലതിരില്‍ നിന്ന് 
നിന്നെ ലോകത്തിന്റെ കൈവെള്ളയിലേക്ക് തന്നതിന് 
നിന്റെ കണ്ണുകളില്‍ ജ്വലിക്കുന്നത് 
അക്ഷരത്തിന്റെ  ജ്വാലക്കപ്പുറത്തു 
പാരതന്ത്രതിന്റെ വേദനകളാകം
പതിനായിരങ്ങള്‍ പറയാതിരുന്നത് 
നിന്റെ ചുണ്ടുകള്‍ വിളിച്ചു പറഞ്ഞപ്പോള്‍ 
നീ ഞാനായെന്നു  ഞാന്‍ അറിയുന്നു ...
പേടിച്ചരണ്ട എന്റെ നാവിനെ പിഴുതെറിയാന്‍ 
സമയമായെന്ന് തിരിച്ചറിവുണ്ടാകുന്നു ..
കാലം നിനക്കു കാവലാകട്ടെ 
ലോകം നിനക്ക് വഴിയും തീര്‍ക്കട്ടെ ...

Thursday, October 4, 2012

ente pranayame 

നിന്റെ ചെവി ഞാന്‍ അറുതെടുക്കുന്നു 
എന്റെ തുറന്നു  പറച്ചിലുകല്‍ക്കൊടുവില്‍ 
നിന്റെ നെഞ്ചില്‍  തേങ്ങി യുറങ്ങിയ നേരം 
വേറൊ ഏതോ കഥ കേട്ടെന്റെ പ്രാണനില്‍ 
കള്ളം ചേര്‍ത്ത നിന്റെ ചെവി 
ഞാന്‍ അറുതെടുക്കുന്നു ..............

 

Thursday, August 16, 2012

ആടി അറുതി  

അരിയോര അരിയോരു ...
വിളി ഇപ്പോഴും കേള്‍ക്കുന്നുവോ 

പറമ്പിന്റെ  ഒഴിഞ്ഞ മൂലയിലേക്ക് 
പഴയ ചൂലും  ചവുട്ടിയും 
കളഞ്ഞ പഴയ ഓര്‍മ്മ......
മൂശേട്ടയെ കളഞ്ഞു 
 പിന്‍ തിരിഞ്ഞു നോക്കാതെ 
വന്നു കയറിയ ആടി ദിനം 
ഇന്നോ 
നഗരത്തിന്റെ  തിരക്കില്‍ 
ആണ്ടു പോയെന്നോട് 
 ആടി ചോദിക്കുന്നു 
കളയനോന്നുമില്ലേ പെണ്ണെ 
എങ്ങനെ പറയും ഞാന്‍ 
ഇവിടെ
 അരുതിയ്ക്കായുള്ളത് ഞാന്‍ 
മാത്രമെന്ന് ....


 




Saturday, July 28, 2012


പ്രാവ് പറയുന്നത് 

വീതികുറഞ്ഞ വരാന്തയുടെ 
ഒരറ്റത്ത് പ്രാവ് കുറുകി കൊണ്ടേ ഇരുന്നു
 
ഉറക്കത്തിന്‍റെ കമ്പിളി ഊരിമാറ്റി 
തെല്ലു ഈര്‍ഷ്യയോടെ....
ഞാന്‍ പകലിന്റെ ചൂടിലേക്ക്

പുലരിയും കുളിരും ഇളംചൂടും 
എല്ലാം അകലെയെവിടെയോ ...
പകല്‍ പാതി പണി തീര്‍ത്തിരിക്കുന്നു 

ഏകാന്ത വാസത്തിന്റെ  നിശബ്ദത 
മറ്റാനെന്നോണം 
പറക്കാതെ പായാരം നിര്‍ത്താതെ 
അവള്‍ കുറുകല്‍ തുടര്‍ന്നു

അവള്‍ കരുതിവച്ച സ്നേഹത്തിന്റെ 
മധു നുകരാതെ
ബന്ധങ്ങളുടെ കോട്ട പണിയുന്നവനോടുള്ള
പുലമ്പല്‍ പോലെ 
അവളുടെ ജല്പനങ്ങള്‍ 
അവള്‍ക്കു വിളിച്ചു കൂവാനെങ്കിലും
എനിക്കോ ....    

.. 
 



ഉറക്കത്തിന്‍റെ ഉണര്‍വ് തേടി
 നിന്നെ തിരയുമ്പോള്‍ 
ബന്ധങ്ങളുടെ മതിലിനുള്ളില്‍  നീ

കാത്തിരിപ്പിനു 
ഉച്ചയോളം നീളം 
ബന്ധങ്ങളുടെ ത്രാസില്‍ 
എനിക്കെന്നും ഭാരമില്ലായ്മ മാത്രം  

Sunday, July 22, 2012


പ്രണയാവധി 
ആറു ദിവസത്തെ പ്രണയത്തിനു 
ഒരു ദിവസം നീ അവധി വച്ചു
ഒരു മാത്രയ്ക്ക് ഒരായുസ്സിന്റെ 
 നീളമുള്ള ഞാന്‍ 
ഈയൊരു ദിവസം മരിക്കാതെ മരിച്ചു  


  

Saturday, July 14, 2012


കാത്തിരിപ്പു 
വേനല്‍ കടുപ്പം  കൂട്ടുകയാണ്  
എനിക്ക് താങ്ങാവുന്നതിനും അപ്പുറം 
എന്റെ തണലായിരുന്ന നീ 
എവിടെയോ 

എന്റെ വിരല്‍ തുമ്പുകള്‍ ആശിച്ചത് 
നിന്നിലെ തണുപ്പിനെ  
എന്റെ കാതുകള്‍ ആശിച്ചതു
നിന്റെ സ്വരത്തിലെ പ്രണയത്തെ 
എന്റെ കണ്ണുകള്‍ തേടിയത് 
ഇല്ല ........
വാക്കുകള്‍ ക്ഷീണിച്ചിരിക്കുന്നു 

കടലുകള്‍ക്ക് ഇപ്പുറം  ഞാന്‍ 
ഈ  പകല്‍
 എനിക്ക് ഒരായുസിന്റെ  ദൈര്‍ഖ്യം തരുന്നു
ഒപ്പം മരണത്തിന്‍റെ മരവിപ്പും ....
  

Friday, July 6, 2012


ണരാനായി ......

ഞാന്‍ ഉറങ്ങി ഉണരുന്നു 
ഇന്നലെ നീ തന്ന വേദനകളുടെ 
ബാക്കി പത്രങ്ങളെ ഉറക്കി ഞാനുണര്‍ന്നു
നിന്നിലേക്ക്‌ തന്നെ

ഞാനറിയാതെ നീ കയറിപോയ
വഴികളിലൂടെ ..
ഇടങ്ങളിലൂടെ 
നിന്റെ പ്രയാണം നടക്കട്ടെ
ഒന്നുറങ്ങി കഴിയുമ്പോള്‍ 
മറവിയുടെ കെട്ടിലേക്ക്
ഞാനവയെ സമ്സകരിക്കും
എന്നിട്ട് 
വീണ്ടും നിന്‍ നെഞ്ചിലേക്ക് 

അറിയുക 
...നിനക്ക് സ്വാതന്ത്യം  വിരിയുന്ന 
ഒരു പ്രഭാതം കാത്തിരിക്കാം 
ഞാന്‍ ഉണരാത്ത ഒരു പ്രഭാതം ....

 


Monday, July 2, 2012

  മടക്കം

ഞാന്‍ വേരിലേക്ക് മടങ്ങുന്നു.
ഈ ചുട്ടു പൊള്ളുന്ന ഭൂമി 
എന്നെ വല്ലാതെ ഉണക്കുന്നു
വയ്യിനി 
നിന്റെ ശ്വാസം നിറച്ച 
തണുപ്പില്‍ എന്നും എന്റെ ചില്ലകള്‍ 
തളിര്‍ത്തിരുന്നു
എന്നാല്‍ അവയിന്നു
പുകച്ചുരുളുകള്‍ മാത്രം

കഞ്ചാവിന്റെ  ക്രൂരതയില്‍ 
നന്ഗ്നയക്കപെട്ടവ്ളുടെ 
മാന്തിയ മാറിടം  
ഓര്‍മ്മകളുടെ ശവകുടീരം 
വീണ്ടും തുറക്കുന്നു 
അതെ ഞാന്‍ മടങ്ങുകയാണ് 
വേരിലേക്ക്.....
തളിര്പ്പുകളില്ലാത്ത ലോകത്ത് നിന്നും .....

Sunday, June 17, 2012


മറവിയിലേക്കൊരു പാത 

മിഥുനം വന്നത്രേ............
അറിഞ്ഞില്ല ഞാനീക്കുറി
മഴ വന്നതും മാനം കറുത്തതും
പോക്കാച്ചി തവള 
കുറുകി കരഞ്ഞതും അറിഞ്ഞില്ല ഞാന്‍
പാടത്തെ വെള്ളത്തില്‍ പതയുന്ന 
വെളുപ്പില്‍ ഒരായിരം
വാലുമാക്രികള്‍ 
തലേന്ന് പോക്കാച്ചി പതം പറഞ്ഞത്
മുട്ടയിടാനത്രേ
എല്ലാം വിട്ടു 
നഗരത്തില്‍ നഗരത്തിലേക്ക്
എന്റെ പലായനം
തീരാത്ത യാത്രകള്‍
ശീതികരിക്കപെട്ട  ഈ ചുവരുകളില്‍ നിന്ന്
പിന്നോട്ടോടി
പോക്കാച്ചി തവളയുടെ മുട്ട കോരിയ
ആ കൌമാരതിലെക്കുള്ള
വഴി ...എവിടെ തേടണം
ഓര്‍മ്മകളുടെ ചാലെങ്കിലും'
മൂടാതിരുന്നെങ്കില്‍ 






Wednesday, June 13, 2012


യാത്ര 
അന്ന് 
മാറോടടുക്കി എന്‍ കവിളുരുമ്മി 
നീ മന്ത്രിച്ചു 
നീ എന്റെ പ്രാണന്‍ 

 പിന്നെ 

ബലിഷ്ടമായ കൈക്കരുത്തില്‍ എന്നെ ഒതുക്കി 
എന്റെ പിന്‍കഴുത്തിലെ 
വിയര്‍പ്പെടുത്തു നീ മന്ത്രിച്ചു 
നീ എന്റെ ശ്വാസമാണ് 

ഇന്നലെ 
വാടിയ തണ്ട് പോല്‍ നിന്‍ തനുവില്‍ 
ചാഞ്ഞ എന്‍ വയറില്‍ മുഖമമര്‍ത്തി 
നീ മന്ത്രിച്ചു 
നീ എന്റെ പെണ്ണാണ്‌ 

ഇന്ന് 
ദിഗന്തം പൊട്ടുമാറു..ഉച്ചത്തില്‍ 
നീ വിളിച്ചു പറയുന്നു 
ഞാന്‍ തെവിടിശിയാണ്‌
നാളെ 
കയ്യിലൊരു കല്ലുമായി എന്നെ
 എറിയുന്നനിന്നെ ഞാന്‍ 
കാണുന്നു  
    എന്നാണ് ഞാന്‍
 പ്രാണനില്‍ നിന്നും തെവിടിശിയിലേക്ക്
യാത്രയാക്കപെട്ടത്‌..... 
  തെവിടിശി

കൊട്ടും വാദ്യവും പഞ്ചാരിയുമില്ലാതെ
ആര്‍പ്പുവിളികളും ആഖോഷവും ഇല്ലാതെ
ഇന്നെനിക്കൊരു താമ്രപത്രം കിട്ടി
അതും തരാന്‍ ഏറ്റവും യോജ്യനയവന്റെ
പുരസ്കാര സമര്‍പ്പണം 
 മനസും ശരീരവും പൂര്‍ണമായി  വാങ്ങിയവന്‍
എട്ടു ദിക്കൊട്ടും പൊട്ടുമാറു ഉച്ചത്തില്‍ 
വിളിപ്പെരിട്ടു തെവിടിശി.........
   
 സ്നേഹഭിക്ഷ 
ഈ ലോകം മുഴുവന്‍ 
തിരഞ്ഞാലും 
ഈ ഒട്ടപാത്രം  നീളുന്നത് '
നിന്‍റെ ഭിക്ഷയ്ക്കാണ്  
പക്ഷെ 
ഒരു മണി സ്നേഹം പോലും 
എനിക്ക് നല്‍കാതെ 
നീ എന്നെ തിര്ച്ചയക്കുന്നു 
കത്തുന്ന മനസും 
പിടയുന്ന പ്രാണനുമായി
ഈ പൊള്ളുന്ന പാതിവഴിയില്‍ 
എനിക്കാകെ പിടയുന്നു 
ഈ പ്രാണനുരുകി  തീരും മുന്‍പ് 
ഒരിത്തിരി ശ്വാസം 
ഭിക്ഷയായിട്ടെങ്കിലും 
ഒന്നാശ്വസിചോട്ടെ ഞാന്‍...............

Tuesday, June 12, 2012


പങ്ക് 


 ഇവിടെ പകല്‍ തീരുന്നില്ല.. 
സൂര്യനും നിയോണ്‍ ബള്‍ബുകളും
തമ്മില്‍ മത്സരിക്കുമ്പോള്‍ 
എനിക്ക് നഷ്ടപെടുന്നത് 
നിന്നെ സ്വപനം കണ്ടുള്ള ഉറക്കമാണ്.
എനിക്ക് മാത്രം പങ്കില്ലതെപോയ 
നിന്റെ സ്നേഹത്തിന്റെ കഷ്ണങ്ങള്‍ 
തേടിയുള്ള
 എന്റെ സ്വപ്നയാത്രയും വിഫലമാകുന്നു 
 പ്രണയ അടയാളങ്ങള്‍ 

നിന്നിലേക്കുള്ള എന്റെ അടയാളം 
ചോദിക്കുന്നവര്‍ 
സദാചാരത്തിന്റെ ചാട്ടവാര്‍ 
കൊണ്ടെന്നെ പ്രഹരിക്കും.
എനിക്ക് തെളിയിക്കാനുള്ളത് 
എന്റെ മനസാണ് 
അത് നിന്റെ കയ്യിലും 
നീ എവിടെയാണ് 
അണിയിചിട്ടില്ലാത്ത താലിയും 
തരാത്ത പുടവയും 
പിറക്കാത്ത കുഞ്ഞുമാണ് 
എനിക്കടയാളം. 
പ്രണയത്തില്‍ അടയാളങ്ങള്‍ 
വാങ്ങാതെ പോയവള്‍ ..........

 

Monday, June 11, 2012

 സ്വപ്നത്തിനായി 

ഉറങ്ങണമേനിക്കതിവേഗം   
എങ്കിലേ ഇന്നലെ കണ്ട 
സ്വപ്നത്തിന്‍  ബാക്കി 
എന്നെ തേടി വരൂ

പച്ചകാട്ടിലൂടെ...
തെളിനീര്‍ പുഴയിലൂടെ 
കുഞ്ഞിളം കാറ്റിലൂടെ
അപ്പൂപ്പന്‍ താടിയേക്കാള്‍
വേഗത്തില്‍ പറന്നുയര്‍ന്നോരെന്‍ സ്വപ്നം
കാട്ടുപച്ചയുടെ ഗന്ധങ്ങളിലൂടെ 
നിന്നോട് ഇണ  ചെര്‍ന്നുരുണ്ടാരെന്‍ സ്വപ്നം. 
കാലങ്ങള്‍ പോകുന്നതറിയാതെ 
നാമിരുവരും ..
കാന്തിക ജ്വാലയായി മദിച്ച സ്വപ്നം 
ആ സ്വപ്നത്തിനായി
ഉറങ്ങണമെനിക്കതിവേഗം 

പൊള്ളുന്ന യാഥാര്‍ഥ്യ ചുടലയില്‍ 
നിന്ന് ഞാന്‍ 
തെല്ലിട യെങ്കിലും 
ഒന്ന് തണുതോട്ടെ......
 
 

Sunday, June 10, 2012

 ഒറ്റമുറി

ഇവിടെ ഈ ഒറ്റമുറിയില്‍ 
ഞാനും എന്റെ സ്വപ്നങ്ങളും 
ശ്വാസമടക്കി കഴിയുന്നു 

വിയര്‍പ്പും വെള്ളവും 
മനം മടുപ്പിക്കുന്ന ഗന്ധം പരത്തുന്നു 

ഉച്ചവെയിലിന്റെ മണം കൊണ്ടുനങ്ങിയോരെന്‍
ഉടുപ്പുകളിന്നീ തറയില്‍ ചൂടുകാറ്റില്‍ 
നിരാലംബരായി ഉണങ്ങുന്നു 

ചിത കത്തിയെരിയുന്ന ചാക്കാല വീടുപോല്‍  
ആകവേ അഴിഞ്ഞുലഞ്ഞു .....
അതിനൊരു മൂലയില്‍    ഞാനും 
എന്തിനയിരുന്നെന്‍ പലായനം 

തുകല്‍ സഞ്ചികള്‍ക്കുള്ളില്‍ ...
പുഴുങ്ങിയ മണമുള്ള .   സ്വപ്‌നങ്ങള്‍ 
ഇവിടെ ഈ ഒറ്റമുറി .....
എന്നെ    ഞാനല്ലതാക്കുന്നു 
   

 

Friday, May 18, 2012


ഉറക്കം 
പോകാന്‍ നീ തീരുമാനിച്ചുവെങ്കില്‍ 
എന്നെ ഉണര്‍ത്താതെ പോകുക. 
നീ തന്ന ചൂടില്‍ ഞാന്‍ 
ഒന്നുകൂടി ഉറങ്ങട്ടെ  
ഞാന്‍ എന്റെ പേര് മാറ്റുന്നു
യശോധര 
ജനസാഗരങ്ങള്‍ കാത്തു നില്‍ക്കുമ്പോള്‍ 
നിന്‍റെ വഴിയിലേക്ക് നീ 
യാത്രയാകുമ്പോള്‍ 
എന്റെ കണ്‍ നിറയുന്നത് നീ അറിയരുത് 
ഞാന്‍ ഉറങ്ങിയേക്കാം
നിന്‍റെ ബോധി വൃക്ഷം 
നിനക്ക് തണല്‍ നല്‍കുമ്പോള്‍ 
എന്റെ തണല്‍ നഷ്ടമാകുമ്പോള്‍ 
ഞാന്‍ ഇനിയും ഉണരാതെയിരിക്കണം
ലോകത്തെ ഉണര്‍ത്താന്‍ 
ഞാന്‍ ഉറങ്ങണം 
 

 

Thursday, May 17, 2012


പ്രണയം 


അങ്ങ് ആകാശ ചരുവിലെവിടയോ നീ 
ഞാന്‍ ഈ ഭൂമിയിലും
എനിക്ക് നീയും  നിനക്ക് ഞാനും 

മനസ്സിന്‍റെ   പ്രതീക്ഷ 
അടയാളങ്ങള്‍  എതുമില്ലാതെയുള്ള 
കാത്തിരിപ്പു

 ഞാന്‍ 
കിനാക്കളെ ആകാശത്തോളം
ഉയര്‍ത്തി നിന്നെ തൊട്ടു 
നീ....... 
മഴത്തുള്ളികള്‍ പൊഴിച്ച് 
എന്നെ  തണുപ്പിച്ചു ......

നമ്മുക്കിടയില്‍ വീശിയടിക്കുന്ന 
കാറ്റു പലപ്പോഴും .......... 
ആരോടും പരിഭവമില്ലാതെ 
നമുക്ക്   പ്രണയിക്കാം 
ഭൂമിയും ആകാശവും ഉള്ളിടത്തോളം ..........