പ്രണയ മാസ്മരികതയുടെ കയ്യൊപ്പ് പദ്മരാജൻ
പദ്മരാജന്റെ ജന്മദിനമാണ് മെയ് 23.. .ചെറുകഥകളും നോവലും സിനിമകളും എന്നുവേണ്ട തൊട്ടതെല്ലാം പൊന്നാക്കിയ പദ്മരാജൻ . തുറന്ന പ്രണയവും സ്വാതന്ത്ര്യവും കടുത്ത നിരാശയും തുറന്നു പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളെ മുന്നിലേക്ക് തുറന്നു വിട്ടു .ഇന്നും .ചിന്തകൾക്ക് ചൂടുപിടിപ്പിച്ചു ആ തൂലികയിൽ നിന്നു പിറന്ന "ലോലമാർ " വിഹരിക്കുന്നുണ്ട് .അതുപോലെ തന്നെ ആയിരുന്നു ഓരോ സിനിമകളും പ്രയാണവും പെരുവഴിയമ്പലവും എന്ന് വേണ്ട ഓരോ ചലച്ചിത്രവും അനാവരണം ചെയ്തത് സമൂഹത്തിൽ നിലനില്ക്കുന്നതും എന്നാൽ തുറന്നു പറയാൻ സദാചാര മെൽകൊയ്മകളൊ അല്ലെങ്കിൽ സമൂഹത്തിന്റെ" അരുതുകളൊ " ഒക്കെ അനുവദിക്കാത്ത വിഷയങ്ങൾ ആയിരുന്നു ..ബന്ധങ്ങളുടെ വികാര തീവ്രതകൾ നിറയ്ക്കുന്ന ഓരോ നോട്ടങ്ങളും സംഭാഷണങ്ങളും കൊണ്ടു പദ്മരാജന്റെ സിനിമകൾ യുവ മനസ്സുകളുടെ തട്ടകത്തിൽ വല്ലാത്ത മുരൾച്ച സൃഷ്ടിച്ചു .കടലും തിരയും തീരവും രാത്രിയും മഴയും ചിത്രശലഭങ്ങളും മുന്തിരിതോട്ടങ്ങളും എന്നുവേണ്ട പ്രകൃതിയുടെ ഓരോ രൂപവും കഥാപാത്രങ്ങൾക്കൊപ്പം നിർത്തി വലിയൊരു ക്യാൻവാസ് തുറന്നിട്ട് തന്നു അദ്ദേഹം. .ക്ലാരയും ജയകൃഷ്ണനും സോളമനും സോഫിയയും ഒക്കെ ഏതു തലമുറയ്ക്കാണ് പിടിച്ചു കെട്ടനാകുക ..അല്ലെങ്കിൽ ഏതു പ്രണയത്തിലാണ് അവർ ഒരിക്കലെങ്കിലും കടന്നുവരാത്തത് ...
.ഭൌതികമായി കൂടെ ഇല്ലെങ്കിലും ഓരോ വരികളുടെയും ഓർമ്മയിൽ ഓരോ രംഗങ്ങളുടെയും ഓർമ്മയിൽ ഞങ്ങളിന്നും അങ്ങയെ സ്നേഹിക്കുന്നു
No comments:
Post a Comment