Friday, February 8, 2013


കല്ലുവെട്ടുകാരന്‍ 

ഒരു വലിയ മല കാണിച്ചു തന്നു . ഒരു വലിയ കോടാലിയും കയ്യില്‍ തന്നു. മലയുടെ മുകലില്‍ എത്തിക്കാന്‍ ഒരു  ദൗത്യവും  തന്നു. ഒതുക്കു കള്‍  വെട്ടി ഉണ്ടാക്കി . വെട്ടിയെടുത്ത കല്ലുകള്‍ താഴേക്കിട്ടു. അതൊക്കെ ആരൊക്കയോ  ആവശ്യമുള്ളവര്‍ എടുത്തു കൊണ്ട് പോയി. ഇടയ്ക്ക് ഒറ്റയക്കുള്ള അദ്വാനം കണ്ടു ഒരു ഒറ്റയാന്‍ കൂടെ കൂടി ..കുറച്ചു നേരം വഴി വെട്ടി .....ആ കല്ലുകളും താഴേക്കിട്ടു . അതും  പെറുക്കിയെടുക്കാന്‍ ആളുണ്ടായി. എന്നും ഒരേ ജോലി ചെയ്തപ്പോ ഒറ്റയാന് മടുപ്പായി. അവന്‍ തിരിച്ചിറങ്ങി. പക്ഷെ എനിക് കയറണം ആയിരുന്നു. അത് മാത്രമല്ല കൂടെ  വരാന്‍  അവനോട്ടു  വിളിച്ചുമില്ല .കല്ല്‌ വെട്ടി ഒട്ടുമുക്കാലും ആയി ..........നല്ല ഒരു പാത രൂപപെട്ടു. പക്ഷെ പൊടിയും കാറ്റും വെയിലും ഏകാന്തതയും  ചേര്‍ത്ത് കണ്ണുകള്‍ മങ്ങി തുടങ്ങി . കല്ലെടുതവരോട് താഴേക്ക്‌  പോന്നോട്ടെ എന്ന് ചോദിച്ചു . വേണ്ടത്രേ .വയ്യെങ്കില്‍ ഇനി കുറച്ചു വീതം വെട്ടിയാല്‍ മതിയെന്ന് . പക്ഷെ കയറി പോകാന്‍. അങ്ങ് നെറുകയില്‍ എത്തണം . അതിനു വഴി അങ്ങ് വരെ വേണം ... ഒരു ദിവസം ഒരു കല്ലിനു പകരം താഴേയ്ക്ക് പതിക്കുന്നത് വരെ പോകാം അല്ലെ .

അളവുകോല്‍ 

എന്നിലേക്കുള്ള ദൂരമളക്കാന്‍ 
അളവുകോല്‍ തേടിയാണ് എന്റെ യാത്ര 
മിന്നാമിനുങ്ങിനെ ഭയന്ന്  
പിന്നെ കൈക്കുടന്നയില്‍ താലോലിച്ച 
 രാത്രികളില്‍ നിന്നും 
നിയോണ്‍  വെട്ടത്തെ  പുല്‍കുന്ന 
രാത്രികളിലേക്ക് വലിച്ചെറിയപെട്ടപ്പോള്‍ 
കുഞ്ഞു തണുപ്പില്‍ കൈ 
പിണച്ചുറങ്ങിയ നാളില്‍ നിന്നും
  ശീതികരണത്തിന്‍റെ 
അലസതയില്‍ വാടിയുറങ്ങുമ്പോള്‍ 
പ്രണയത്തിന്‍റെ നെഞ്ചിലെ
 ഇളം ചൂടില്‍ നിന്നും 
വിരല്‍ തൊടാനാകാത്ത 
ദൂരത്തിരുന്നു നിരര്‍ത്ഥകമാകുമ്പോള്‍ 
അളവുകോല്‍ തേടുകയാണ് ഞാന്‍ 
എനിക്ക് നഷ്ടപെട്ട എന്നിലെ 
ദൂരമൊന്നു അളന്നു കുറിക്കാന്‍ 

Wednesday, February 6, 2013


ചതുരംഗം

ചതുരംഗ പലകയില്‍
കാല്‍ തെറ്റി വീണത്‌
കരുക്കളായിരുന്നു
എങ്കില്‍
ജീവിത പലകയില്‍
കാല്‍തെറ്റി വീണത്‌
ഞാന്‍ തന്നെയായിരുന്നു
സ്വയം പണയ പെട്ട കരു

ചിന്തയും കണ്ണും
തമ്മിലെവിടെയോ
പിണങ്ങി നിന്നപ്പൊഴെക്കും
ചുടലയിലെ പച്ച മാവു
പൊട്ടുന്ന ശബ്ദം
ചുറ്റും നിറഞ്ഞു നിന്നു

തെക്കേ കോണിലെ മാവ് 

ഞാന്‍ പറമ്പിന്റെ തെക്കേ കോണിലെ മാവ് 
അണ്ണാറ കണ്ണന്‍ മണം പിടിച്ചെത്തി 
അരിഞ്ഞെടുത്തത് എന്റെ കനി 

അതില്‍ പാതി പകുത്തു 
കൊത്തിയെടുത്ത പൊന്നാരം തത്ത 

ഒടുവില്‍ ഞെട്ടറ്റു .താഴെക്കുതിരുന്ന
 ഉള്ളു തുറന്നു കാട്ടുന്ന മാമ്പഴം  

കക്കാല കണ്ണുമായി 
എന്നെ ചൂഴ്ന്നു പോകുന്ന 
കച്ചവടകാരന്‍ 
കച്ചവടത്തിന്റെ വിലപേശലുകള്‍ 
കണ്ടു  വിറളി  പൂത്ത 
കാറ്റു  അടിച്ചു കൊഴിച്ച  
മുഴുത്ത മാമ്പഴമേടുതതോടുന്ന 
 ചിരികിലുക്കങ്ങള്‍ 

ആ ഋതുവിനെ  വിട്ടു 
പിന്നെയും കാത്തിരുപ്പ് 
ഇടയിലറിയാതെ  പിറക്കുന്ന 
മാമ്പൂക്കളെ  നുള്ളിയെറി യുന്ന 
മഴപെയ്ത്തുകള്‍ 
അത് കണ്ടു കണ്ണീര്‍ തൂകിയ 
നിഷ്കളങ്ക ബാല്യങ്ങള്‍ 
കാലവും  ഞാനും  തമ്മില്‍ 
മുട്ടിയുരുമ്മി ചിരിച്ച 
നല്ല  നാളുകള്‍   

ഒരു നാള്‍ ആര്‍ത്ത നാദത്തിനു 
പിന്നാലെ ഒഴുകിയെത്തിയ 
ആള്‍ക്കൂട്ടം ചുറ്റും നിറഞ്ഞു 
ചില്ലകള്‍ വകഞ്ഞു മാറ്റി 
മെല്ലെ പാളി നോക്കുമ്പോള്‍ 
കണ്ടത് ഉടയോന്റെ മരവിപ്പ് 
നാഥനില്ലാ വീടിനെ ചൊല്ലി 
കാറ്റിനോട് പായാരം പറയുമ്പോഴാണ് 
കണ്ണുകള്‍ എന്നിലേക്ക്‌ 
പായുന്നത് കണ്ടത് 
നെഞ്ചലച്ചു കാറ്റു പാഞ്ഞുപോയപ്പോഴേകകും 
കൊമ്പുകള്‍ അരിഞ്ഞെറി ഞ്ഞിരുന്നു 
നിമിഷ വേഗത്തിലൊരു പതനം 
ചെറുതും വലുതുമായി 
ഛെദിക്കപെട്ട് ഞാന്‍ 
എള്ളും പൂവും കണ്ണീരും വാങ്ങിയവനു 
കനലെകാന്‍ ഒരു യാത്ര 
ശയ്യയൊരുക്കി കാത്തിരുപ്പ് 
കറയുനങ്ങാത്ത എന്റെ നെഞ്ചിലേക്ക് 
നിറമുള്ള  ആടകളണിഞ്ഞു 
പിന്നെ പൊതിഞ്ഞൊരുക്കല്‍ 
വിടവുകള്‍ തീര്‍ത്തു അഗ്നി തിരുകി 
എല്ലാവരും യാത്രയാവുമ്പോള്‍ 
അഗ്നി ആളി  പടരുമ്പോള്‍ 
ആദ്യം പൊട്ടിയത് എന്റെ നെഞ്ചായിരുന്നു 
പച്ച കറയില്‍ തീപിടികുംപോഴുള്ള 
നെഞ്ചു പൊട്ടല്‍ 
പിന്നെ ഉള്ളില്‍ നിന്നൊരു പൊട്ടലും 
അപ്പോഴും ഇല ചാര്‍ ത്തു കള്‍ക്കുള്ളില്‍ 
ജീവിതം കൈവിട്ടു പോയ 
ഉണ്ണിമാങ്ങകള്‍ പിടയുന്നുണ്ടായിരുന്നു 
അകത്തും പുറത്തും. 



Tuesday, February 5, 2013


നക്ഷത്ര വഴി 

പകച്ചു നിന്ന് വഴിയിലെ 
ഇരുട്ടില്‍ വിലപിക്കുമ്പോള്‍ 
ആകാശ താഴ്‌വരയില്‍ നിന്നു 
ഒരു കുഞ്ഞു നക്ഷത്രം 
രാവിന്റെ കറുത്ത തിരശീലയിലൂടെ  
പറന്നു വന്നരികത്തേക്ക് 
ചിറകിനുള്ളില്‍ 
ചിരിയുടെ മിന്നലാട്ടം 
മനസിലാകെ പ്രണയത്തിന്‍റെ 
നനവ്‌ പകര്‍ന്നു 
വഴിയൊരുക്കുമ്പോള്‍ 
തകര്‍ന്നു വീണത്‌ 
ഏകാന്തതയുടെ ചില്ലു കൂടുകളും.
പിന്നെ സ്വയം തീര്‍ത്ത 
ഇരുട്ടിന്റെ ആവരണവും 








  

Monday, February 4, 2013


ആമ്പലിന്റെ തപസ്

ചതുപ്പിലെ ചെളിയിലാണ്
പിറന്നതെങ്കിലും
നിലാവിന്റെ പ്രണയമാണ്
എന്നെ ഞാനാക്കിയത്
പകലിന്റെ വര്‍ണത്തില്‍
ഭ്രമിക്കാതെ
രാവിന്‍റെ കുളിരില്‍
ഇതളുണര്‍ന്നു
ഞാന്‍ ചിരിച്ചത്
ആകാശ ചരുവില്‍
എന്നിലേക്ക്‌ പൊഴിയുന്ന
ആ ചാരുത യറിഞ്ഞാണ്
നിലാവിന്റെ നനുത്ത സ്പര്‍ശങ്ങള്‍
നെഞ്ചിലൊളിപ്പിച്ചു
പ്രഭാതത്തില്‍ മിഴിപൂട്ടുംപോഴും
തൊട്ടപ്പുറത്തു താമരയും
സൂര്യനും ഇണചേര്‍ന്നു
ലയിച്ചു കളമെഴുതുമ്പോഴും
ഞാന്‍ തപസിലാണ്

ഒരു പകല്‍ ദൂരം താണ്ടിയെത്തുന്ന
എന്റെ പ്രണയ നിലവിനായി

Saturday, February 2, 2013


കുമിളയുടെ നിശ്വാസം 

ഒരു പുഴ പിറക്കുന്നുണ്ട്  
പക്ഷെ ഒഴുക്ക് ഉള്ളിലേക്കാണ്
ഓര്‍മ്മകളുടെ കട
  പുഴക്കിയെറിഞ്ഞു   
മനസിന്റെ മണ്‍ഭിത്തി തകര്‍ത്തു 
ഒരാര്‍ത്തിരമ്പല്‍
പ്രണയസംഗീതം ശ്വാസ താളം 
പകര്‍ന്നിടത്തു,
ഇപ്പോളുയരുന്നത് 
അവസാന കുമിളയുടെ പൂര്‍ണസംഗീതം