Monday, February 21, 2011

കൈവഴി ആയവള്‍

പ്രകൃതിയില്‍ നിന്നാണ് ഞാന്‍ ഒഴുകിത്തുടങ്ങിയത്
ഇരുട്ടിലും തണുപ്പിലും പതറി നിന്ന എനിക്ക്
പ്രാണന്‍ നല്‍കിയത് നീയെന്ന
എന്‍റെ സങ്കേതമായിരുന്നു
പരിഭ്രാന്തിയുടെ നിമിഷങ്ങളില്‍ നിന്റെ നെഞ്ചിലേക്ക്
ഞാന്‍ ഇറുകെ പുണര്‍ന്നു കിടന്നു
മലയുടെ മാറിലെ ചൂടും ചൂരും നുകര്‍ന്നും
ഉരുക്ക് മാറില്‍ അമര്‍ത്തി ചുംബിച്ചും
ഉന്മാദം നിറയ്ക്കുകയായിരുന്നു ഞാന്‍
മരച്ചില്ലയില്‍ അമ്മാനം ആടിയും paaരക്കൂട്ടങ്ങളെ
ഇക്കിളി പെടുത്തിയും
ഞാന്‍ പൂര്‍ണത നേടികൊണ്ടേ ഇരുന്നു ......
എന്‍റെ കാഴ്ച്ചയില്‍ നീയും ഞാനും
പ്രകൃതിയും മാത്രം
നിന്നില്‍ നിറഞ്ഞത്‌ എന്‍റെ നനവ്‌ മാത്രം.......
നനവില്‍ സ്നേഹം തുളുമ്പി നില്‍ക്കുമ്പോള്‍
കവിളില്‍ കവിളമര്‍ത്തി കാതിലേക്ക് കാട്ടുകുരിഞ്ഞിയെന്നു
നീ ഓമനിച്ചു വിളിച്ചു

പക്ഷെ.....
എന്നോ വാരി പുണരുന്ന നിന്നിലെ മൌനം എന്നെ ..........
മൌനത്തിന്റെ അര്‍ഥം തേടി ആര്‍ത്തലച്ചു ഒഴുകിയ .....
എന്‍റെ ചോദ്യങ്ങള്‍ക്ക് ........
മൌനം മറുപടിയായി തന്നു............
അവകാശങ്ങള്‍ അടയാളങ്ങള്‍ ഉള്ളവര്‍ക്കാണ്
എല്ലാം
എന്‍റെ കാഴ്ച്ചയുടെ ...മങ്ങലുകള്‍ ....
............ ......... ...............
ഇന്ന് ഇന്ഗുതാഴെ
എന്റെതായിരുന്ന മലയുടെ അടിത്തട്ടില്‍
നിശബ്ദയായി ഞാന്‍ ഒഴുകുന്നു. ..
കൈവഴി എന്നായി പേര് പോലും ..........



No comments:

Post a Comment