Wednesday, May 8, 2013


പണയ പണ്ടം

പ്രണയമെന്നും പണയ പണ്ടമായിരുന്നു

ചൂതുപലകയിലെ പകിടയിൽ
തെന്നി നിലവിളിയിൽ കുരുങ്ങിയ
ദ്രൌപദിയുടെ മുഖമുണ്ട്
പ്രണയത്തിനു

അവളെക്കാൾ മാറ്റുരച്ച സമ്മാന
തുണ്ടിലേക്ക് പകിട യായി ഉരുണ്ടു
തകിടം മറിഞ്ഞവൾ
മാനം ചേലതുമ്പിലൂടെ
കണ്ണീർ പുഴയിലൂടെ
കശക്കി യെറിയുമ്പൊഴും
അടുത്ത പകിട തിരിയുന്ന കേട്ടു
ഭയ ചകിതയായവൾ
അവളുടെ മുഖമുണ്ട് പ്രണയത്തിനു

പതിന്നാലു കൊല്ലത്തെ യാത്രയ്ക്ക്
കർമ്മ ബന്ധങ്ങളുടെ കഥയോതി
ദീർഘ സുമന്ഗം ലിയാകാൻ
അനുഗ്രഹിച്ചപ്പോഴും
പുഞ്ചിരിയോടെ ലക്ഷ്മണനെ
യാത്രയാക്കിയ ഊർമ്മിളയുടെ
മുഖമുണ്ട് പ്രണയത്തിനു

ഉറക്കത്തിൽ മറികടന്നു
ബോധിച്ചുവട്ടിലേക്ക്
നടക്കുന്നതറിഞ്ഞിട്ടും
ഇരുട്ടിലേക്ക്‌ ഗദ്ഗദമോതുക്കിയ
യശോധരയുടെ മുഖമുണ്ട്
പ്രണയത്തിനു

ഇനിയുമേറെ നിന്നാൽ
എന്റെ മുഖമാകാം പ്രണയത്തിനു
പ്രണയമെന്നും പണയ പണ്ടമായിരുന്നു

1 comment:

  1. ഇപ്പോഴും തുടരുന്നു ഈ പണയം മറ്റൊരു വിധത്തില്‍

    ReplyDelete