Tuesday, January 22, 2013

ശാന്തത 

കാലില്‍  വെള്ളികൊലുസിട്ടു 
ആര്‍ത്തു ചിരിച്ചു ഉരുണ്ടു മറിഞ്ഞു 
തീരത്തിന്റെ നെഞ്ചില്‍ 
മുഖം അമര്‍ത്തി ശ്വാസം പകര്ന്നകാലം 
അപായ സൂചന അറിയിച്ചു 
മുഴങ്ങുന്ന വിസിലുകളെ 
അവഗണിച്ചു 
എന്നിലെ ചിരിയിലേക്ക്‌ 
തിമിര്‍ത്തു ഇറങ്ങുന്നവര്‍ 
അതിര്‍ നിശ്ചയിക്കുന്ന അപായ കൊടികള്‍ 
എങ്കിലും 
തീരത്തിന്റെ വിളി യില്‍ ഞാന്‍ തുള്ളി 
മറിഞ്ഞു കൊണ്ടിരുന്നു. 
.......................................................................
നിര്‍വികാരതകണ്ണില്‍ നിറച്ചു 
ആകാശം കണ്ടു നീ കിടക്കുമ്പോള്‍ 
കൊലുസഴിചു ..ചിരി കളഞ്ഞു 
അലസയായി ഞാനും 
ആരവങ്ങളില്ലാത്ത ആമൊദമില്ലാത്ത 
രാപ്പകലുകള്‍
എവിടെയാണ് നമ്മുടെ മധുവിധു 
അസ്തമിച്ചത്  
സുരക്ഷിത തീരമായി പേരെടുക്കുമ്പോള്‍ 
നീ മായ്ക്കാന്‍ ആവശ്യപെട്ടത്‌ 
നമ്മളെ തന്നെയായിരുന്നു .



2 comments: