Monday, February 11, 2013

കവികള്‍ ഒരു പാട് പേരുണ്ട്.അക്ഷരങ്ങളുടെ കൈ പിടിച്ചു കവിതയുടെ കിലുക്കം കേള്‍പിച്ചു തന്നവര്‍. .എന്നാല്‍ ഇവരിലധികം പേരും കവി വേറെ എഴുത്ത് വേറെ എന്നാ രീതിയില്‍ ആയിരുന്നു. അക്ഷരങ്ങളെ ആവോളം തന്നിട്ട്  അവരൊക്കെ  വേറൊരു ലോകത്ത് ജീവിച്ചു..കവിതയിലെ  ആര്‍ദ്രതയും  വിപ്ലവവും ഒക്കെ തേടി ചെന്നപ്പോള്‍  കവികളുടെ രീതികണ്ട് വിളിപ്പാടകലെ മാത്രം നിന്ന് തിരിച്ചു പോന്നു. പയ്യെ പയ്യെ കവിയെ നോക്കാതായി 
വായനയിലൂടെ മാത്രം കവിയെ അറിയാന്‍ പഠിച്ചു . ഇവിടെ ആണ് നമ്മള്‍ ഇന്ന് സംഭവിച്ച  നഷ്ടത്തെ  തിരിച്ചറിയുന്നത്‌ .പി. കുഞ്ഞിരാമന്‍ നായരും അയ്യപ്പനും വിനായ ചന്ദ്രന്‍ മാഷും ഒക്കെ നമ്മുക്ക് തൊടാവുന്ന കവികള്‍ ആയിരുന്നു.മരത്തിന്റെ മുകളില്‍ നിന്നെഴുതി.,
അക്ഷരങ്ങള്‍  താഴെക്കിട്ടവര്‍ ആയിരുന്നില്ല  ഇവര്‍ .മരത്തിന്റെ  വേരിലിരുന്നു , തണലിലിരുന്നു ഒപ്പം നമ്മളെയും കൂട്ടി കവിത എഴുതിയവര്‍ . ആ കവിത നമുക്ക് വേണ്ടി ചൊല്ലി തന്നവര്‍........
നമ്മളെ കാണുമ്പൊള്‍  ഉമ്മറ പടിയില്‍  നിന്നിറങ്ങി നമ്മുടെ കൂടെ നടന്നു കവിതയുടെ വിളക്കു  കാണിക്കാന്‍ ഇനി ആരുണ്ട്‌.......
കവിതയും കവിയും  വായനക്കാരനും കൂടി ചേര്‍ന്ന് ഇഴുകി ചേര്‍ന്ന് ജീവിച്ച യുഗം ഇവിടെ തീരുകയാണോ.

No comments:

Post a Comment