Monday, February 4, 2013


ആമ്പലിന്റെ തപസ്

ചതുപ്പിലെ ചെളിയിലാണ്
പിറന്നതെങ്കിലും
നിലാവിന്റെ പ്രണയമാണ്
എന്നെ ഞാനാക്കിയത്
പകലിന്റെ വര്‍ണത്തില്‍
ഭ്രമിക്കാതെ
രാവിന്‍റെ കുളിരില്‍
ഇതളുണര്‍ന്നു
ഞാന്‍ ചിരിച്ചത്
ആകാശ ചരുവില്‍
എന്നിലേക്ക്‌ പൊഴിയുന്ന
ആ ചാരുത യറിഞ്ഞാണ്
നിലാവിന്റെ നനുത്ത സ്പര്‍ശങ്ങള്‍
നെഞ്ചിലൊളിപ്പിച്ചു
പ്രഭാതത്തില്‍ മിഴിപൂട്ടുംപോഴും
തൊട്ടപ്പുറത്തു താമരയും
സൂര്യനും ഇണചേര്‍ന്നു
ലയിച്ചു കളമെഴുതുമ്പോഴും
ഞാന്‍ തപസിലാണ്

ഒരു പകല്‍ ദൂരം താണ്ടിയെത്തുന്ന
എന്റെ പ്രണയ നിലവിനായി

No comments:

Post a Comment