Friday, December 27, 2013

മണം തേടി പോയവളെ കാത്തു


രാത്രിയിലിത്തിരി വെളിച്ചവും
കൊണ്ടൊരുവൾ
പാറി വന്നെത്തി നോക്കി
കുശലം ചോദിച്ചൊരു
ഗന്ധരാജന്റെ മാദക മണംതേടി
ചിന്തകൾ പിന്നോട്ടോടി മറഞ്ഞിട്ടു
തെല്ലധികം കഴിഞ്ഞല്ലോ
എന്തേ മിന്നാമിനുങ്ങിനെ
കണ്ടിനിയും കരഞ്ഞു കൊണ്ടാ
വഴിയിലെങ്ങാനും പമ്മുന്നതു കണ്ടുവോ
കാലം മുടിയിഴ തന്നിൽ കുമ്മായമിട്ടിട്ടും
ഉള്ളിലെ ബാല നടുക്കങ്ങളിന്നും
മിഴി പൂട്ടി ഒളിക്കുന്നു

റിഹേർസൽ

രാവുകളിൽ നിദ്ര
എന്നെ മരണത്തിന്റെ നാടകം
അഭിനയിച്ചു പഠിപ്പിക്കുന്നു
ഇരുട്ടിന്റെ കാവലോടെ
ഒരിലയനക്കതിന്റെ
സൂക്ഷ്മതയോടെ


മെയ്‌ ദിനം ഓർക്കുമ്പോൾ ഒരു റേഡിയോ കാലം ആണ് മനസ്സിൽ . വിശേഷ ദിവസങ്ങൾ ഒക്കെ റേഡിയോയ്ക്കും ഉത്സവം ആണ ല്ലൊ. എല്ലാം പ്രത്യേക പരിപാടികൾ ആവും.തൊഴിലാളി ദിനത്തിലും അങ്ങനെ തന്നെ. സമൂഹത്തിന്റെ മുക്കിലും മൂലയിലും ഉള്ള മണ്ണിന്റെ മണമുള്ള തൊഴിലാളികളുടെ വിവിധ പരിപാടികളുമായി ആവും മെയ്‌ ഒന്നിന് രാവിലെ റേഡിയോ ഓണ്‍ ആകുക . അവ്യ്ക്കിടയിലൂടെ കല്ല്‌ കടിക്കാത്ത രീതിയിൽ പാട്ടു ചെർക്കണം . പലതും തീരുമാനം ആകുന്നത് അവസാനം ആകും ..ശരിക്കും വിയര്ത് കുളിക്കും എന്നാലും അതിങ്ങനെ മിക്സ്‌ ആയി റേഡിയോ യിലൂടെ ജനത്തിന്റെ കാതിലേക്ക് എത്തുമ്പോൾ എന്താ ഒരു സുഖം .. "സർവ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ" ഈ പാട്ടുകളൊക്കെ ഒഴുകി വരും. എല്ലാ ദിവസവും പാട്ടു ഇടുന്നത് തന്നെ യാണ് ജോലി എങ്കിലും മെയ്‌ ദിനം ചെയ്തു കഴിയുമ്പോൾ ഒരു പ്രത്യേകത ആണ് മുഷ്ടി ചുരുട്ടി ഇങ്കിലാബ് വിളിക്കുന്ന അച്ഛന്റെ മോൾ ആയിട്ടാകാം............
ഈ ഓർമ്മകളെ എല്ലാം ഒര്മ്മിച്ചു കൊണ്ട് ആ പരിപാടികൾക്ക് മുന്നിലും പിന്നിലും പ്രവര്ത്തിച്ച എല്ലാവരെയും ഓർത്തുകൊണ്ട് ലോകത്തിലെ എല്ലാ തൊഴിലാളികൾക്കും
ലാൽ സലാം
മസ്തിഷ്ക മരണം 

കണ്ണുകളുണ്ട് എടുത്തു കൊള്ളുക 
ഞാൻ കണ്ട സങ്കടങ്ങളുടെ 
ബാക്കി കാണാമെങ്കിൽ 

കാതുകളുണ്ട് എടുത്ത് കൊള്ളുക 
ഞാൻ കേട്ട ശാപങ്ങളുടെ 
ബാക്കി കേൾക്കാമെങ്കിൽ 

ഹൃദയമുണ്ട് എടുത്തുകൊള്ളൂക
ഞാൻ കെട്ടിയാടിയ വേദനകളുടെ
ബാക്കി പകർന്നാടാമെങ്കിൽ

ഞാൻ ആരെന്നല്ലേ
കണ്ടുംകേട്ടും പിടഞ്ഞും എന്നേ മരിച്ചവൾ
നിങ്ങൾ തീർത്ത വാരിക്കുഴിയിൽ
പതിച്ചു മസ്തിഷ്ക മരണം നടന്നവൾ
ഉള്ളം കയ്യിലുരുട്ടി അമ്മ തന്ന
ഉരുള തൻ രുചി
ഉള്ളം കൈ നനയാതുണ്ണും
സ്പൂണ്‍ ബേബികൾ ക്കറിയുമോ

Thursday, December 26, 2013

സൌരോർജത്തെ അങ്ങാടിയിൽ
വ്യഭിചരിക്കുന്നതു കണ്ടു
നിലാവിനെ തിങ്കൾ
മഴമേഘത്തിൽ ഒളിപ്പിച്ചു
സൌരോർജത്തെ അങ്ങാടിയിൽ
വ്യഭിചരിക്കുന്നതു കണ്ടു
നിലാവിനെ തിങ്കൾ
മഴമേഘത്തിൽ ഒളിപ്പിച്ചു